ഒരു കവിത കടലാസില്‍ ആത്മഹത്യ ചെയ്തു...
Thursday, 1 December 2016
സർവ്വേ
സർവ്വേ
സർവ്വേ നടത്തുകയാണത്രെ!
ആൺഡ്രോയിഡ് ആപ്പിൽ.
അതാകുമ്പോൾ നല്ല കാര്യമായി,
ആർക്കും വരിനിൽക്കേണ്ട
വിരൾത്തുമ്പിൽ മഷിതൊടേണ്ട
തെരുവിലും ടെറസ്സിലും
കക്കൂസിലും വച്ചാകാം വോട്ടിങ്.
തെരുവുതെണ്ടിക്കും -
ഭിക്ഷ മുടക്കാതെ വോട്ടിടാം,
ആൾക്കാരൊഴിയുന്ന നേരത്ത്
ആ ഫോൺ എടുത്ത് ഒന്നു കുത്തിയാൽ മതി.
കുമ്പിളിലെ കഞ്ഞി മോന്തിക്കൊണ്ടു തന്നെ
കോരൻ ചേട്ടന് വോട്ടുചെയ്യാം.
തലച്ചുമടിറക്കിവച്ച് -
ഒരാച്ചുതേടി തെല്ലിരിക്കുമ്പോൾ
മടിയിൽ നിന്ന് സ്മാർട്ഫോണെടുത്ത്
ഓമനയമ്മയ്ക്കും വോട്ട് ചെയ്യാം!
എന്തൊക്കെ സൗകര്യങ്ങളാണ്.
വരിനിൽക്കേണ്ട, വെയിലുകൊള്ളേണ്ട
ചായമിട്ടവിരളിനെ
മഷിതേച്ച് വികൃതമാക്കേണ്ട...
ശരിയാണല്ലോ...!
നല്ല ദിനങ്ങൾ വരുന്നുണ്ട്.
സർവ്വേ നടത്തുകയാണത്രെ!
ആൺഡ്രോയിഡ് ആപ്പിൽ.
അതാകുമ്പോൾ നല്ല കാര്യമായി,
ആർക്കും വരിനിൽക്കേണ്ട
വിരൾത്തുമ്പിൽ മഷിതൊടേണ്ട
തെരുവിലും ടെറസ്സിലും
കക്കൂസിലും വച്ചാകാം വോട്ടിങ്.
തെരുവുതെണ്ടിക്കും -
ഭിക്ഷ മുടക്കാതെ വോട്ടിടാം,
ആൾക്കാരൊഴിയുന്ന നേരത്ത്
ആ ഫോൺ എടുത്ത് ഒന്നു കുത്തിയാൽ മതി.
കുമ്പിളിലെ കഞ്ഞി മോന്തിക്കൊണ്ടു തന്നെ
കോരൻ ചേട്ടന് വോട്ടുചെയ്യാം.
തലച്ചുമടിറക്കിവച്ച് -
ഒരാച്ചുതേടി തെല്ലിരിക്കുമ്പോൾ
മടിയിൽ നിന്ന് സ്മാർട്ഫോണെടുത്ത്
ഓമനയമ്മയ്ക്കും വോട്ട് ചെയ്യാം!
എന്തൊക്കെ സൗകര്യങ്ങളാണ്.
വരിനിൽക്കേണ്ട, വെയിലുകൊള്ളേണ്ട
ചായമിട്ടവിരളിനെ
മഷിതേച്ച് വികൃതമാക്കേണ്ട...
ശരിയാണല്ലോ...!
നല്ല ദിനങ്ങൾ വരുന്നുണ്ട്.
Tuesday, 11 October 2016
അങ്കം
അങ്കം
ഞാനാണു ശരിയെന്നു ഞാനും
അവനാണ് ശെരിയെന്നവനും.
അവനാണ് തെറ്റെന്ന് ഞാനും
ഞാനാണ് തെറ്റെന്ന് അവനും.
തർക്കം രണ്ടു പക്ഷത്തും.
അയവില്ല ചിരിയില്ല ചങ്ങാത്തമില്ല.
രണ്ടിടത്തും ബലപ്പെടുത്താൻ
ആൾക്കൂട്ടമായി.
കലി കേറി ഒടുവിലങ്ങങ്കം കുറിച്ചു.
തമ്മിലൊരുവന്റെ ചോരകാണുവോളം.
തമ്മിലൊരുവൻ തലയറുക്കുവോളം.
കണിയാൻ വന്നു.
കവടി നിരത്തി ദിനം കുറിച്ചു.
അങ്കത്തിനൊത്ത ഒരുക്കം തുടങ്ങി.
ഒടുവിലാരാരും കാണാതൊരു മറവിൽ
''അരുതരുതങ്കമരുതുണ്ണികളേ... ''
മറവിലൊരുവൾ കണ്ണുനീർ വാർക്കുന്നതും കണ്ടു.
എന്നിട്ടും
അടങ്ങുന്നുണ്ടോ അങ്കക്കലി.
ഞാനാണ് തെറ്റെന്ന് അവനും
അവനാണ് തെറ്റെന്ന് ഞാനും.
